Kerala

പി കെ ശശിക്കെതിരായ പീഡന പരാതിയില്‍ പ്രതിരോധത്തിലായി ഡിവൈഎഫ്‌ഐ നേതൃത്വം; ഇടക്കാലത്തിന് ശേഷമുണ്ടായ ലൈംഗീക ആരോപണം സിപിഎമ്മിന് തലവേദനയാകുന്നു

ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ പീഡന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതൃത്വം പ്രതിരോധത്തില്‍. വനിത നേതാവിന്റെ പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി തന്നെ, സമവായ ചര്‍ച്ചയ്ക്ക് ശ്രമിച്ചുവെന്നാണ് ആക്ഷേപം. പരാതി കിട്ടിയ കാര്യം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഡിവൈഎഫ്‌ഐ നേതൃത്വം പരാതി സ്വീകരിക്കാതെ തഴഞ്ഞുവെന്നാണ് പരാതിക്കാരിയായ പെണ്‍കുട്ടി പറയുന്നത്. സംഗതി വിവാദമായതോടെ ഡിവൈഎഫ്‌ഐ നേതൃത്വം സമവായ ചര്‍ച്ചയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.

അതേസമയം എംഎല്‍എ ശശിക്കെതിരായ ലൈംഗീക ആരോപണത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി സെക്രട്ടറി ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

എന്നാല്‍ പെണ്‍കുട്ടിയുടെ പരാതി കിട്ടിയാല്‍ കേസെടുക്കാമെന്ന നിലപാടിലാണ് സംസ്ഥാന വനിതാക്കമ്മീഷന്‍. പാര്‍ട്ടിക്ക് കിട്ടിയ പരാതി പോലീസിന് കൈമാറണമോ എന്നത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും എം.സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. ഇരയായ യുവതി പൊതുഇടത്തില്‍ പരാതി ഉന്നയിച്ചാല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന് സാധിക്കുകയുള്ളുവെന്നും, യുവതിക്ക് പോലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ലെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ പി.കെ.ശശിയുടെ മണ്ണാര്‍ക്കാട്ടെ വസതിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. സ്വന്തം പാര്‍ട്ടിയിലെ തന്നെ വനിതാ നേതാവാണ് പരാതി ഉന്നയിച്ചിരിക്കുന്നതെന്നും എംഎല്‍എ രാജിവച്ച് അന്വേഷണം നേരിടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top