ബെയ്ജിംഗ്: ചൈനയില്‍ ലെകിമ ചുഴലിക്കൊടുങ്കാറ്റ് വ്യാപക നാശം വിതയ്ക്കുന്നു. സെജിയാംഗ് പ്രവിശ്യയില്‍ മരിച്ചവരുടെ എണ്ണം 28 ആയി. പത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.10 ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും സര്‍ക്കാര്‍ നിയന്ത്രിത മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ തീരപ്രദേശത്തെ കെട്ടിടങ്ങള്‍ ഭീഷണിയിലാണ്.