തൃശൂർ: സംസ്ഥാനത്തെ അതിരൂക്ഷമായി ബാധിച്ച പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിതു കൊണ്ടിരിക്കുന്ന 250 വീടുകളിൽ തൃശ്ശൂരിലെ ആദ്യത്തെ വീടിന്റെ താക്കോൽ ദാന കർമ്മം നടന്നു.ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും ജോളി ജോയിയും ചേർന്ന് കോലാഴിയിലുള്ള രമണിക്ക് പണി പൂർത്തിയാക്കിയ വീടിന്റെ താക്കോൽ കൈമാറി.
തൃശ്ശൂരിലെ ജോയ് ആലുക്കാസ് ജ്വല്ലറി ഷോപ്പുകളുടെ നേതൃത്വത്തിൽ കൂടിയാണ് ജോയ് ഹോം പദ്ധതിയിലൂടെ വീട് പൂർത്തിയാക്കിയത്.
ചടങ്ങിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ പി പി ജോസ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ വീട് നല്കാൻ കഴിഞ്ഞതിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷന് അഭിമാനമുണ്ടെന്ന് പറഞ്ഞു.
ഓരോ ജില്ലയിലും അൻപത് വീടുകൾ വീതം പൂർത്തിയാകുന്ന മുറക്ക് ജില്ലകൾ തോറും ഉൽഘാടനം നടത്താൻ പദ്ധതിയുണ്ടെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.
തിരക്കുകൾക്കിടയിലും താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാൻ ചെയർമാൻ കൂടി വരാമെന്ന് പറഞ്ഞത് ഒരുപാട് സന്തോഷവും അതേസമയം ദൈവാനുഗ്രവും ആയി കാണുന്നുവെന്ന് ജോളി ജോയ് പറഞ്ഞു.
ചടങ്ങിൽ ജോയ് ആലുക്കാസ് കേരള റീജണൽ മാനേജർ ജോസഫ് കുഞ്ഞാപ്പു ജോയ് ഹോം പദ്ധതിയിലൂടെ വീടുകളുടെ പണി ദ്രുത വേഗത്തിൽ നടക്കുന്നതായി അറിയിച്ചു.
താക്കോൽ ഏറ്റുവാങ്ങിയ പുതുക്കോട്ടുപറമ്പിൽ രമണിയും രണ്ട് ആൺകുട്ടികളും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ജോയ് ആലുക്കാസിനോടും താക്കോൽ ഏറ്റുവാങ്ങിയതിനു ശേഷം നിറകണ്ണുകളോടെയാണ് നന്ദി അറിയിച്ചത്. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും ജോയ് ആലുക്കാസും ജോളി ജോയിയും ചടങ്ങിന് എത്തിയത് അങ്ങേയറ്റം നന്ദിയോടെ ഓർമയിൽ സൂക്ഷിക്കുമെന്നും രമണി പറഞ്ഞു.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 250 ഓളം കുടുംബങ്ങള്‍ക്ക് 15 കോടി മുതല്‍മുടക്കില്‍ വീട് വച്ച് നല്‍കുന്ന ബൃഹത് പദ്ധതിയാണ് ജോയ് ഹോം പദ്ധതി.