കൊച്ചി: സന്തോഷവും വേദനയും മനസില്‍ ഉണര്‍ത്തുന്ന കലാരൂപങ്ങളാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലുള്ളതെന്നാണ് 9-ാം ക്ലാസുകാരനായ ആല്‍ഡിന്‍ ജേക്കബിന്റെ പക്ഷം. ബിനാലെ കാണാനെത്തിയ സ്റ്റുഡന്റ്‌സ് പോലീസ് കോറിലെ(എസ്പിസി) തോപ്പുംപടി സെ. സെബാസ്റ്റ്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആല്‍ഡ്രിന്‍. താപ്പുംപടി സെ.സെബാസ്റ്റ്യന്‍സ്, മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ എസ്പിസി യൂണിറ്റില്‍ നിന്നുള്ള 130 വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികളാണ് ബിനാലെ കാണാനെത്തിയത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി കുട്ടികള്‍ക്ക് ബിനാലെയെക്കുറിച്ചുള്ള ആമുഖം നല്‍കി. തുടര്‍ന്ന് നാല് സംഘങ്ങളായി തിരിഞ്ഞാണ് കുട്ടികള്‍ പ്രതിഷ്ഠാപനങ്ങള്‍ കണ്ടത്.
തന്റെ കുട്ടിക്കാലത്ത് കലാലോകത്തെ അടുത്തറിയാനോ ലോകപ്രശസ്തമായ സൃഷ്ടികള്‍ കാണാനോ അവസരമുണ്ടായിരുന്നില്ലെന്ന് ബോസ് കൃഷ്ണമാചാരി കുട്ടികളോട് പറഞ്ഞു. പിന്നീട് പഠനത്തിനായി ഡല്‍ഹിയില്‍ പോയപ്പോഴാണ് ഇത്തരം അവസരം കൈവന്നത്. പൊതുജനങ്ങളുമായി സമകാലീനകലയെ കൂടുതല്‍ അടുപ്പിക്കാനാണ് ഫൗണ്ടേഷന്‍ ശ്രമിക്കുന്നതെന്നും ബോസ് പറഞ്ഞു.
ഇന്റര്‍നെറ്റിന്റെയും ടിവിയുടെയെും മായിക ലോകത്തിനപ്പുറം സര്‍ഗ്ഗാത്മകതയുടെ ലോകമുണ്ടെന്ന് കുട്ടികളെയാണ് ആദ്യം മനസിലാക്കേണ്ടതെന്ന് എസ്പിസിഅഡീഷണല്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസറും മട്ടാഞ്ചേരി ടിഡി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനുമായ വെങ്കിടേഷ് ജി പറഞ്ഞു. കുട്ടികള്‍ക്ക് ലോകത്തെ അറിയാനുള്ള ജാലകമാണ് ബിനാലെ. ഇതിലൂടെ വിവിധ രാജ്യങ്ങളുടെ സംസ്‌കാരങ്ങള്‍ക്കൊപ്പം സര്‍ഗ്ഗസൃഷ്ടിയ്ക്കായി കലാകാരന്‍ എടുക്കുന്ന പരിശ്രമവും കുട്ടികള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രിയ രവീഷ് മെഹ്‌റയുടെ പ്രതിഷ്ഠാപനവും, നെയ്ത്ത് തൊഴിലാളിയായ ശാന്തയുടെ സൃഷ്ടിയുമാണ് ആല്‍ഡ്രിന് ഏറ്റവും ഇഷ്ടപ്പെട്ടത്. പക്ഷെ ബി വി സുരേഷിന്റെ സൃഷ്ടി ഉള്ളില്‍ ഏറെ വേദനയുളവാക്കിയെന്നും ആല്‍ഡ്രിന്‍ പറഞ്ഞു. അധികാരം ഉപയോഗിച്ച് നിസ്സഹായരെ അടിച്ചമര്‍ത്തുന്നതിന്റെ വേദന കാഴ്ചക്കാരനും അനുഭവിക്കാനാകുമെന്നും ആല്‍ഡ്രിന്‍ പറഞ്ഞു.
താനിയ കാന്ദിയാനിയുടെ സംഗീതോപകരണമാണ് ദേവിപ്രിയയ്ക്ക് ഇഷ്ടപ്പെട്ടത്. ഡെന്‍മാര്‍ക്ക് കലാകാരനായ ഇ ബി ഇറ്റ്‌സോയുടെ ഭീമന്‍ ടയറാണ് ടി ഡി സ്‌കൂളിലെ മഹാലക്ഷ്മിയ്ക്ക് ഇഷ്ടപ്പെട്ടത്.
രണ്ട് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരും, രണ്ട് പോലീസ് ഉദ്യോഗസ്ഥരുമാണ് കുട്ടികളെ നയിക്കുന്നത്. കഴിഞ്ഞ രണ്ട് ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനും എസ്പിസി കേഡറ്റുകള്‍ എത്തിയിരുന്നു.