സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്(സിഫിയോ) ഐസിഐസിഐ ചീഫ് ചന്ദ കൊച്ചാറിനേയും ആക്‌സിസ് ബാങ്ക് എംഡി ശിഖ ശര്‍മ്മയേയും അന്വേഷണത്തിനായി വിളിച്ചുവരുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് 12700 കോടി രൂപയുടെ പിഎന്‍ബി ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ രണ്ട് വനിതാ മേലധികാരികളെയും വിളിച്ചുവരുത്തിയത്.
കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കീഴിലാണ് സിഫിയോ പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലെ ഉദ്യോഗസ്ഥരെക്കുറിച്ചും മെഹുല്‍ ചോക്‌സിക്ക് പ്രവര്‍ത്തന മൂലധനം നല്‍കിയ സംവിധാനത്തെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.