Home app

വായ്പകളെല്ലാം തട്ടിപ്പല്ല !

വായ്പാ തട്ടിപ്പിലൂടെ പൊറുതി മുട്ടിയ പഞ്ചാബ് നാഷണല്‍ ബാങ്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് കാര്‍ വാങ്ങാന്‍ വായ്പ നല്‍കിയ സംഭവം ഒരു ചൂണ്ടുപലകയാണ്.

പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി തന്റെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് ഔദ്യോഗിക വാഹനത്തിലാണെന്ന് കണ്ടെത്തി. ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് തെറ്റാണെന്ന് ശാസ്ത്രി ഭാര്യ ലളിതാ ശാസ്ത്രിയെ ഓര്‍മിപ്പിച്ചു. തെറ്റ് തിരിച്ചറിഞ്ഞ അവര്‍ സ്വന്തമായി ഒരു ഫിയറ്റ് കാര്‍ വാങ്ങാന്‍ ഒടുവില്‍ തീരുമാനിച്ചു. താമസിയാതെ 12000 രൂപയ്ക്ക് അന്നത്തെ ഫിയറ്റ് കാര്‍ പുതിയതായി വാങ്ങി. കൈവശമുണ്ടായിരുന്ന 7000 രൂപയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത വാഹനവായ്പയായ 5000 രൂപയും ചേര്‍ത്താണ് കാര്‍ വാങ്ങിയത്.

തികച്ചും ആദര്‍ശവാദിയായിരുന്ന ശാസ്ത്രി സ്വകാര്യ ആവശ്യങ്ങള്‍ക്കെല്ലാം ഈ കാറാണ് പിന്നീട് ഉപയോഗിച്ചത്. 1964ലാണ് പിഎന്‍ബിയില്‍ നിന്ന് വായ്പയെടുത്ത് ഡി.എല്‍.ഇ.6 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാര്‍ ശാസ്ത്രി കുടുംബം ഉപയോഗിച്ച് പോന്നിരുന്നത്.

രണ്ട് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി പദത്തിലിരിക്കെ മരണപ്പെടുമ്പോഴും മുഴുവന്‍ വായ്പാ തുക ശാസ്ത്രി തിരിച്ചടച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വായ്പയില്‍ ഇളവ് അനുവദിക്കാമെന്ന് പിഎന്‍ബി അറിയിച്ചുവെങ്കിലും ഭാര്യ ലളിതാ ശാസ്ത്രി ആ നിര്‍ദേശം സ്‌നേഹപൂര്‍വം നിഷേധിച്ചു. തങ്ങള്‍ക്ക് വേണ്ടി നികുതി ദായകരുടെ പണം ദുരുപയോഗം ചെയ്യരുതെന്ന് അവര്‍ ബാങ്കിനോട് അഭ്യര്‍ഥിച്ചു. പിന്നീട് ലളിതാ ശാസ്ത്രിയുടെ തുച്ഛമായ പെന്‍ഷനില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് വാഹന വായ്പ തിരിച്ചടച്ചത്.

ഡെല്‍ഹിയിലെ ശാസ്ത്രിയുടെ വസതിയില്‍ കൊച്ചുമകന്‍ അശോക് ശാസ്ത്രി നിധിപോലെ ഇന്നും ആ പഴയ ഫിയറ്റ് കാര്‍ സൂക്ഷിക്കുന്നുണ്ട്.

കടപ്പാട് ; ഏഷ്യാനെറ്റ് ന്യൂസ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top