പഞ്ചാബ് നാഷണല്‍ ബാങ്കിനെ ശനിദശ വിട്ടുമാറുന്നില്ല. 14000 കോടി രൂപയുടെ വായ്പാ തട്ടിപ്പിന് ഇരയായ പിഎന്‍ബി ജൂണ്‍ 30ന് അവസാനിച്ച രണ്ടാം പാദകാലയളവില്‍ മൊത്തം നഷ്ടം 940 കോടി രൂപയായി. രണ്ടാം പാദത്തില്‍ ഇന്ത്യയിലെ ഏറ്റവും നഷ്ടം വരുത്തുന്ന ബാങ്കെന്ന നാണക്കേടും പിഎന്‍ബിയുടെ പേരിലാണിപ്പോള്‍.
ഫലം പുറത്ത് വന്നതോടെ ഓഹരി വിപണിയില്‍ ബാങ്കിന്റെ ഓഹരിക്ക് 3.8 ശതമാനം ഇടിവുണ്ടായി. രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.