പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി എ. കെ ശശീന്ദ്രൻ. പാർട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോൾ ഫോൺ വയ്ക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തിൽ ഇടപെട്ടിട്ടില്ല. വിളിക്കാനും സംസാരിക്കാനും സ്വാതന്ത്ര്യമുള്ള നേതാവിനെയാണ് ഫോണിൽ വിളിച്ചതെന്നും മന്ത്രി പറഞ്ഞു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
വ്യാജ പരാതി ആണെന്ന് എൻസിപി നേതൃത്വം. പാർട്ടിയിലെ നേതാക്കൾക്കിടയിലെ തർക്കമാണ് പ്രശ്നത്തിന് കാരണം.