കൊച്ചി : ശ്വാസതടസ്സത്തെത്തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. ആലുവ പുളിഞ്ചോടിലെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്.
രവിലെ 9.15 ഓടെയാണ് ശ്വാസ തടസ്സത്തെത്തുടർന്ന് വിജയനെ ആമ്പുലൻസിൽ ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. 10 മണിയോടെ വിജയൻ്റെ മരണം സംഭവിച്ചു. എന്നാൽ ഈ സമയം വരെ അദ്ദേഹത്തിന് ചികിത്സ നൽകിയില്ലെന്നാണ് ആരോപണം .
കൃത്യമായ ചികിത്സ നല്കുന്നതിനോ പരിശോധന നടത്തുന്നതിനോ ആശുപത്രി ജീവനക്കാർ തയാറായില്ലന്നാണ് വിമർശനം .
നടന്ന് ആംബുലൻസി കയറിയ ആളാണ് ആശുപത്രി അധികൃതരുടെ അനാസ്ഥകാരണം മരിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ ആരോപിക്കുന്നു.