മലപ്പുറം : കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ഖത്തറില്‍നിന്ന് വന്ന മകനെ ഭയന്ന് മാതാപിതാക്കള്‍ വീടുവിട്ടിറങ്ങിയതായി പരാതി. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് ഇയാള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുത്തത്.
ഇതേ രീതിയില്‍ തൃശ്ശൂരിൽ കോവിഡ് 19 സംശയിച്ച് ഡോക്ടര്‍റെ ഫ്ളാറ്റിനകത്ത് പൂട്ടിയിട്ടിരുന്നു. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു. മുണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ