തിരുവനന്തപുരം:ലക്ഷദ്വീപിൽ ജനങ്ങൾക്കെതിരെയുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. കേരളവുമായി നല്ല ബന്ധമാണ് ലക്ഷദ്വീപിലെ ജനങ്ങൾക്കുള്ളത്. അവർ ചികിത്സയ്ക്ക് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് കേരളത്തിൽ വന്നു പോകുന്നു.
പ്രതിലോമകരമായ നീക്കങ്ങളിൽ നിന്ന് അഡ്മിനിസ്ട്രേറ്റർ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം കുറയ്ക്കുന്നതില്‍ ലോക്ഡൗണ്‍ ഫലപ്രദമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം കുറയാന്‍ മൂന്നാഴ്ച വേണ്ടിവരും. മരണനിരക്ക് കുറയാനും രണ്ടുമുതല്‍ മൂന്നാഴ്ചവരെ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രിപ്പിള്‍ ലോക്ഡൗണ്‍ 9 ദിവസം പിന്നിട്ടിട്ടും മലപ്പുറത്ത് രോഗികളുടെ എണ്ണം കുറയുന്നില്ല. മലപ്പുറത്ത് കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നെന്ന് മുഖ്യമന്ത്രി. കൂട്ടുകുടുംബങ്ങള്‍ കൂടുതലുള്ളത് രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുന്നു. ജില്ലയിലെ എല്ലാ താലൂക്കിലും കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും. പൊലീസ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശനനടപടിയെടുക്കും. പാലക്കാട്ടും തിരുവനന്തപുരത്തും രോഗബാധ കൂടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.’ബ്ലാക് ഫംഗസ് (മ്യൂക്കര്‍ മൈക്കോസിസ്) കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. ആശുപത്രികള്‍ക്ക് ഉള്‍പ്പെടെയാണ് നിര്‍ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.