കശ്മീരിലെ മാധ്യമ പ്രവർത്തകനും ‘ഗ്രേറ്റർ കശ്മീര്‍’ റിപ്പോർട്ടറുമായ ഇർഫാൻ മാലികിനെ അർദ്ധരാത്രിയിൽ വീട് കയറി സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇര്‍ഫാന്റെ കുടുംബം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ട്രാൽ സ്വദേശിയായ ഇർഫാൻ ദക്ഷിണ കശ്മീരിലെ പുൽവാമയിൽ നിന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കശ്മീരില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമാണ് ‘ഗ്രേറ്റർ കശ്മീര്‍’.
കശ്മീരിന് സവിശേഷ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം 370എ-ഉം 35-എയും റദ്ദാക്കിയതിന് പിന്നാലെ രാഷ്ട്രീയ നേതാകൾ ഉള്‍പ്പെടെ വീട്ടുതടങ്കലിലാക്കപ്പെട്ടെങ്കിലും ഒരു മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമായാണ്.