Breaking News

പ്രതിപക്ഷം കാവല്‍ക്കാരനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നു; എന്നാല്‍ കാവല്‍ക്കാരന്‍ ജാഗ്രതയോടെ നിലകൊള്ളുന്നു: മോദി

പത്തു വര്‍ഷത്തിനിടെ ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്നയില്‍ നടന്ന സങ്കല്‍പ്പ് റാലിയില്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ജവാന്മാര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രശംസിക്കുന്നതിന് പകരം പ്രതിപക്ഷം കാവല്‍ക്കാരനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, നിങ്ങളുടെ കാവല്‍ക്കാരന്‍ എന്നത്തെക്കാളും ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് ഉറപ്പു നല്‍കുന്നു.

എന്തുകൊണ്ടാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും സൈന്യത്തിന്റെ വീര്യം തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ശത്രുക്കള്‍ക്കു നേട്ടമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നത്. തീവ്രവാദ ഫാക്ടറികള്‍ക്കെതിരേ ഒത്തൊരുമിച്ചു നില്‍ക്കേണ്ട സമയത്ത് രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണുണ്ടായത്- മോദി പറഞ്ഞു.

കോണ്‍ഗ്രസും പ്രതിപക്ഷവും സര്‍ജിക്കല്‍ സ്‌ട്രൈക്കിനു തെളിവ് ആവശ്യപ്പെട്ടു. ഇപ്പോള്‍ അവര്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു തെളിവ് ആവശ്യപ്പെടുന്നു. ഇത്തരം വാക്കുകള്‍ക്കു പാക്കിസ്ഥാന് കൈയടിക്കുകയാണ്. മോദിയെ തകര്‍ക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മോദിയാകട്ടെ തീവ്രവാദത്തെ തകര്‍ക്കാനാണു ശ്രമിക്കുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരനെ മോശപ്പെടുത്താന്‍ മത്സരം നടക്കുന്നു. അദ്ദേഹം ജാഗരൂകനാണ്- മോദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top