വാഷിങ്ടണ്: പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വിട്ടയക്കണമെന്ന്എഴുത്തുകാരിയും പാകിസ്താന് പ്രധാനമന്ത്രി സുള്ഫിക്കര് അലി ഭൂട്ടോയുടെ പേരക്കുട്ടിയുമായ ഫാത്തിമ ഭൂട്ടോ ആവശ്യപ്പെട്ടു.
അഭിനന്ദനെ വിട്ടയക്കണമെന്നതാണ് താനടക്കമുള്ള പാകിസ്താന് യുവതയുടെ ആവശ്യമെന്നും ഇത് സമാധാനത്തോടും മനുഷ്യത്വത്തോടുമുള്ള നമ്മുടെ പ്രതിബദ്ധതയാണെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിലെ കോളത്തിലൂടെയായിരുന്നു അവരുടെ പ്രതികരണം.
ഒരു ജീവിതകാലം മുഴുവനും യുദ്ധത്തിന് വേണ്ടി ചെലവഴിച്ചവരാണ് ഞങ്ങള് ഇനിയും പാകിസ്താന് പട്ടാളക്കാര് മരിച്ചുവീഴുന്നത് കാണാന് ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യന് പട്ടാളക്കാരും മരിക്കരുത്. ഞങ്ങൾ അനാഥരുടെ ഒരു ഉപഭൂഖണ്ഡമാകാന് കഴിയില്ല ഫാത്തിമ ഭൂട്ടോ പറഞ്ഞു.