ഇസ്താംബുള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സര്‍ക്കാര്‍ സമ്മതിച്ചു. ഔദ്യോഗിക വാര്‍ത്താ ചാനലിലൂടെയാണു ഖഷോഗിയുടെ മരണവിവരം പുറത്തുവിട്ടത്.
തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ മര്‍ദനമേറ്റാണ് ജമാല്‍ ഖഷോഗി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഡപ്യൂട്ടി ഇന്റലിജന്‍സ് മേധാവിയടക്കം 2 പേരെ സൗദി പുറത്താക്കി. യു.എസ് മാദ്ധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സൗദി റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ ഖഷോഗിയെ ഈ മാസം രണ്ടാം തീയതി മുതലാണ് കാണാതായത്.
ഖഷോഗിയുടെ തിരോധാനത്തിനു പിന്നില്‍ സൗദിയാണെന്നു തുടക്കം മുതല്‍ വിമര്‍ശനമുണ്ടായെങ്കിലും എല്ലാ ആരോപണങ്ങളും സൗദി നിഷേധിച്ചു. നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നു തുര്‍ക്കി പൊലീസ് വ്യക്തമാക്കിതോടെ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കടുത്ത സമ്മര്‍ദമാണു സൗദി നേരിട്ടത്. ഇതിനു പിന്നാലെയാണ് ഔദ്യോഗിക ചാനലിലൂടെയുള്ള സൗദിയുടെ കുറ്റസമ്മതം.
കൊലപാതകം നടത്തി എന്നു സംശയിക്കുന്ന 18 പേരെ കസ്റ്റഡിയിലെടുത്തെന്നും സംഭവം അന്വേഷിക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ അധ്യക്ഷനായ കമ്മിറ്റി രൂപീകരുക്കുമെന്നും സൗദി വ്യക്തമാക്കി.
വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനുമുള്ള അനുമതി ലഭിക്കാനുള്ള ഔദ്യോഗികനടപടികളുടെ ഭാഗമായാണ് പ്രതിശ്രുതവധുവും തുര്‍ക്കി വനിതയുമായ ഹാറ്റിസുമൊത്ത് ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നതിനുമുമ്പ് ഖഷോഗിയുടെ ഫോണ്‍ അധികൃതര്‍ വാങ്ങിയിരുന്നു. കോണ്‍സുലേറ്റ് കെട്ടിടത്തിനുള്ളിലേക്ക് ഹാറ്റിസിനെ കടത്തിവിട്ടില്ല. കോണ്‍സുലേറ്റ് അടയ്ക്കുന്നതുവരെ താന്‍ കെട്ടിടത്തിന് പുറത്തുകാത്തുനിന്നെങ്കിലും ഖഷോഗി മടങ്ങിയെത്തിയില്ലെന്നാണ് ഹാറ്റിസ് പറഞ്ഞത്.
കോണ്‍സുലേറ്റിലുണ്ടായിരുന്നവരുമായി വഴക്കുണ്ടാകുകയും അത് ഖഷോഗിയുടെ മരണത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ പറഞ്ഞു. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകരിലൊരാളായിരുന്നു ജമാല്‍ ഖഷോഗി. അമേരിക്കയിലെ ഇന്ത്യാന സര്‍വകലാശാലയില്‍ മാദ്ധ്യമ പഠനം പൂര്‍ത്തിയാക്കിയ ഖഷോഗി 1958 ലാണ് മാദ്ധ്യമപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ചത്.