Breaking News

സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ഡി.സതീശന്‍

സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍. കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മിതദുരന്തമാണെന്നു വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ഡാം മാനേജ്‌മെന്റിന്റെ പ്രാഥമിക പാഠം അറിയാത്തവര്‍ വരുത്തിവച്ച ദുരന്തമാണിത്. കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ബാക്കിപത്രം. വേലിയേറ്റ സമയത്താണ് ഡാമുകള്‍ തുറന്നുവിട്ടത്.

വെള്ളം തുറന്നുവിടാന്‍ 20 ദിവസമുണ്ടായിട്ടും സര്‍ക്കാര്‍ ചലനമറ്റുനിന്നു. ഉത്തരവാദികള്‍ ആരെന്നു കണ്ടെത്തണം. ആദ്യ രണ്ടു ദിവസം രക്ഷാപ്രവര്‍ത്തനത്തിനുപോലും സര്‍ക്കാര്‍ അനങ്ങിയില്ല. വെള്ളമിറങ്ങിയ ശേഷമാണ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. സുഖമില്ലാത്തവരെ കൊണ്ടുവന്നപ്പോള്‍ ആംബുലന്‍സ് പോലും ഉണ്ടായില്ല. മൃതദേഹങ്ങള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിടേണ്ടിവന്നു. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ആരും അഭിമാനം കൊള്ളേണ്ട.

ഡാം തുറന്നതല്ല പ്രളയത്തിന് കാരണം എന്ന മുഖ്യമന്ത്രിയുടെ നിലപാട് മുല്ലപ്പെരിയാര്‍ കേസില്‍ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

‘ഡാം മാനേജ്മെന്റ് പരാജയമാണ്. മഴ പെയ്യുമ്പോള്‍ എല്ലാ ഡാമുകളും ഒരുമിച്ചു തുറന്നുവിട്ട് പ്രളയം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? വേലിയേറ്റ സമയത്ത് അണക്കെട്ടു തുറന്നു. വേലിയേറ്റ സമയത്താണ് പുറത്തുവിട്ട വെള്ളം കടലിലെത്തിയത്. വേലിയിറക്ക സമയത്ത് വെള്ളം തുറന്നുവിടണമെന്ന പ്രാഥമിക പാഠം പോലും മറന്നു. ഡാമില്‍നിന്ന് നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാമായിരുന്നു. ഇതു മനുഷ്യനിര്‍മിത ദുരന്തമാണ്. പ്രകൃതി ദുരന്തമല്ല, കുറ്റകരമായ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ദുരന്തമാണ് ഇത്. നവകേരള നിര്‍മിതിക്കു പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ഒരുമിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കേണ്ട.’ വി.ഡി സതീശന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top