Football

മെക്‌സിക്കന്‍ തിരമാലകള്‍ മറികടക്കാനൊരുങ്ങി ബ്രസീല്‍

മോസ്‌കോ: വമ്പന്മാര്‍ക്ക് അടിപതറുന്ന റഷ്യന്‍ ലോകകപ്പില്‍ അതിജീവനം തേടി ബ്രസീല്‍ ഇന്നിറങ്ങുന്നു. ശക്തമായ മെക്‌സിക്കന്‍ തിരമാലകള്‍ക്ക് മേല്‍ സാംബാനൃത്തം ചവിട്ടാന്‍ ബ്രസീലിനാവുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. വൈകീട്ട് 7.30ന് സമാറ അരീന സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ചരിത്രവും കണക്കുകളും പരിശോധിക്കുമ്പോള്‍ ബ്രസീലിനാണ് മുന്‍തൂക്കം. ബ്രസീലും മെക്‌സിക്കോയും ഇതുവരെ നാല്‍പ്പത് തവണ ഏറ്റുമുട്ടി. പത്ത് തവണമാത്രമാണ് മെക്‌സിക്കോയ്ക്ക് ജയിക്കാന്‍ സാധിച്ചത്. 23 ജയം ബ്രസീലിനൊപ്പമായിരുന്നു. ഏഴ് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

ലോകകപ്പ് പോരാട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇത് അഞ്ചാം തവണയാണ്. ഇതുവരെ ഏറ്റുമുട്ടിയതില്‍ ഒരിക്കല്‍ പോലും ബ്രസീലിനോട് ജയിക്കാന്‍ മെക്‌സിക്കോയ്ക്ക് കഴിഞ്ഞിട്ടില്ല. നാല് ജയം ബ്രസീല്‍ നേടിയപ്പോള്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചു.

ഇതോടൊപ്പം ഓരോ കളി കഴിയുമ്പോഴും ടീം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നുവെന്നതും ഒത്തിണക്കത്തോടെ കളിക്കുന്നുവെന്നതും ബ്രസീലിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നെയ്മര്‍ തിളങ്ങിയില്ലെങ്കില്‍ പോലും കുട്ടീഞ്ഞ്യോയും പൗളീഞ്ഞ്യോയും പകരമുണ്ട് എന്നത് കഴിഞ്ഞ മത്സരങ്ങള്‍ തെളിയിക്കുന്നു.

1990ന് ശേഷം ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്തായിട്ടില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അതേസമയം 1986ന് ശേഷം മെക്‌സിക്കോ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ മെക്‌സിക്കോയ്‌ക്കെതിരെ ആത്മവിശ്വാസത്തോടെ തന്നെ ബ്രസീലിന് കളിക്കാനാകും. എന്നിരുന്നാലും കളിക്കളത്തിലെ 90 മിനുട്ട് പ്രകടനം മാത്രമാവും ടീമുകളുടെ മുന്നോട്ടുപോക്കിനെ നിര്‍ണയിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top