കൊച്ചി: ഫെഫ്കയ്‌ക്കെതിരെ ഒളിയമ്പുമായി വീണ്ടും സംവിധായകന്‍ ആഷിക് അബു രംഗത്ത്. നടിയെ ആക്രമിച്ച സംഭവത്തില്‍ തന്നെ വിമര്‍ശിക്കാനായിട്ടാണെങ്കിലും ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആഷിക് അബു പ്രതികരിച്ചു. ഇരക്കൊപ്പം തന്നെയാണെന്ന് ആര്‍ക്കും സംശയത്തിന് ഇടകൊടുക്കാതെ പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നതായി ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് നേരെ നടന്ന, സമാനതകളില്ലാത്ത കുറ്റകൃത്യം സമൂഹത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. സ്ത്രീകള്‍ മുന്നോട്ടുവന്ന് സിനിമയില്‍ അവര്‍ക്ക് അരക്ഷിതാവസ്ഥയുണ്ടെന്ന് പറഞ്ഞു. സിനിമാ രംഗം സാംസ്‌കാരികമായി നവീകരിക്കപ്പെടണം എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും ഫെഫ്കയുടെ മൗനം അപാരമായിരുന്നു. നിങ്ങളുടെ മൗനത്തിന് ഈ സന്ദര്‍ഭത്തില്‍ പല അര്‍ഥങ്ങള്‍ വരാനുള്ള സാഹചര്യവും ഉണ്ടായിരുന്നുവെന്നും ആഷിക് ഫേസ്ബുക്കില്‍ പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
പ്രിയ ഫെഫ്ക ഭാരവാഹികളേ,തുറന്ന കത്തിനുള്ള മറുപടി.യൂണിയന്റെ വേദി നിങ്ങൾ തന്നില്ല എന്ന് എന്റെ വരികളിൽ എവിടെയും…
Posted by Aashiq Abu on Friday, 29 June 2018