Home app

റഷ്യയുടെ പകരക്കാരനില്ലാത്ത അമരക്കാരനായി വീണ്ടും പുടിന്‍

മോസ്‌കോ: തുടര്‍ച്ചയായ നാലാം തവണയും റഷ്യന്‍ പ്രസിഡണ്ടായി വ്‌ളാദിമിര്‍ പുടിന്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 ശതമാനം വോട്ട് നേടിയാണ് പുടിന്‍ വീണ്ടും റഷ്യയുടെ അമരക്കാരനാകുന്നത്. ഓരോ റഷ്യക്കാരന്റെയും ഉറച്ച പിന്തുണയാണ് മുന്നോട്ടു സഞ്ചരിക്കാനുള്ള ഊര്‍ജമെന്നും രാജ്യത്തിന്റെ പുരോഗതി മാത്രമാണ് തന്റെ ലക്ഷ്യമെന്നും പുടിന്‍ പറഞ്ഞു.

വളരെ അനായാസമായാണ് ഇത്തവണ പുടിന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ജയിച്ചുകയറിയത്. പുടിനെതിരെ മത്സരിച്ച എട്ടുപേരില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ഒരാള്‍ക്ക് പോലും സാധിച്ചില്ല. പ്രതിപക്ഷ നേതാവായിരുന്ന അലക്സി നവല്‍നിക്ക് ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതിരുന്നതും പുടിന്റെ വിജയം എളുപ്പമാക്കി.

2000ത്തിലാണ് പുടിന്‍ ആദ്യമായി റഷ്യന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ പ്രസിഡണ്ട് പദവിയില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കി. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ റഷ്യയിലെ പുതിയ നിയമമനുസരിച്ച് 2024 വരെ പുടിന് പ്രസിഡന്റായി തുടരാം. ഇതോടെ രണ്ട് ദശാബ്ദക്കാലം റഷ്യന്‍ ഭരണാധികാരിയാകുന്നുവെന്ന അപൂര്‍വ്വനേട്ടവും പുടിന് സ്വന്തം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top