Home app

മോദി സര്‍ക്കാരിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റോയിട്ടേഴ്‌സ്

ഇന്ത്യന്‍ ചരിത്രം ആര്‍എസ്എസിന് അനുകൂലമായി മാറ്റിയെഴുതാന്‍ ഗവേഷകരെ നിയമിച്ചു 

ദില്ലി: ഇന്ത്യയുടെ ചരിത്രം ആര്‍എസ്എസ് പറയുന്നതുപോലെ മാറ്റിയെഴുതാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗവേഷക സംഘത്തെ നിയമിച്ചതായി വെളിപ്പെടുത്തല്‍. പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താ ഏജന്‍സിയാണ് ഏറെ ഗൗരവമേറിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഒന്നര വര്‍ഷം മുമ്പ് മോദി സര്‍ക്കാര്‍ നടത്തിയ കുത്സിത നീക്കത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള രാജ്യമാണെന്നും തെളിയിക്കുക എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്ന് അവര്‍ തന്നെ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ബഹുസ്വരതയെ ഇല്ലാതാക്കി ഹൈന്ദവ മേല്‍ക്കൊയ്മ സൃഷ്ടിക്കുകയായിരുന്നു ഈ നീക്കത്തിന് പിന്നിലെ ഉദ്ദേശ്യം. ആര്‍ക്കിയോളജിക്കല്‍ തെളിവുകളും ഡിഎന്‍എ തെളിവുകളും ഉപയോഗിച്ച് ഇവിടുത്തെ ആദിമ മനുഷ്യര്‍ ഹിന്ദുക്കളായിരുന്നുവെന്നും ഹൈന്ദവ പുരാണങ്ങള്‍ മിത്ത് അല്ല സത്യമാണെന്നും സ്ഥാപിക്കലാണ് ഈ ഗവേഷകസംഘത്തിന്റെ ലക്ഷ്യം. 14 പേരാണ് ഈ സംഘത്തിലുള്ളത്.

ഇന്ത്യയുടെ ചരിത്രത്തിലെ ചില ഏടുകള്‍ മാറ്റി എഴുതുക എന്നതാണ് തങ്ങളെ എല്‍പ്പിച്ചിരിക്കുന്ന ദൗത്യമെന്ന് കമ്മറ്റിയുടെ ചെയര്‍മാന്‍ കെ.എന്‍. ദിക്ഷിത് തന്നെ വ്യക്തമാക്കിയതായും റോയിട്ടേഴ്‌സ് വെളിപ്പെടുത്തുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയുടെ മേല്‍നോട്ടത്തിലാണ് ഈ കമ്മറ്റി പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ ടെക്സ്റ്റ് ബുക്കിലേക്കും അക്കാഡമിക് റിസര്‍ച്ചിലേക്കും പുതിയ സംഘത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ചേര്‍ക്കപ്പെടുമെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top