തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. മധുവിന്റയും സഫീറിന്റെയും കൊലപാതകം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണെമന്ന് ആവശ്യപ്പെട്ടടാണ് പ്രതിപക്ഷം ബഹളം വെച്ചത്. വിഷയത്തില്‍ മുസ്ലിം ലീഗിന്റെ മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദീന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സഭ നിര്‍ത്തിവെച്ച് കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യം സ്പീക്കര്‍ നിരസിച്ചതിനാല്‍ പ്രതിപക്ഷം ബഹളം തുടരുകയും സഭാ നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
സഫീറിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നും കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടിപ്പോയത് സി.പി.ഐ ഓഫീസിലേക്കാണെന്നും നേരത്തെ, അടിന്തരപ്രമേയത്തിന് നോട്ടീസ് നലകിക്കൊണ്ട് ഷംസുദീന്‍ ആരോപിച്ചിരുന്നു. തെളിവില്ലാതെ സി.പി.ഐക്കെതിരെ നടത്തിയ ആരോപണങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സി.പി.ഐ എം.എല്‍.എ സി.ദിവാകരന്‍ ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുെമന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിയിച്ചു.
സഫീറിന്റെയും മധുവിന്റെയും കൊലപാതകത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. തുടര്‍ന്നാണ് കൊലപാതകങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചത്.