തിരുവനന്തപുരം: യുഎപിഎ കേസില്‍ അറസ്റ്റിലായ അലനെയും താഹയെയും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരെയും കസ്റ്റഡിയിലെടുത്തത് സംശയാസ്പദ സാഹചര്യത്തിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഉസ്മാൻ പല യുഎപിഎ കേസുകളിലും പ്രതിയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറിയത് സംസ്ഥാന സർക്കാരല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കേന്ദ്ര സർക്കാർ സ്വമേധയാ കേസെടുക്കുകയായിരുന്നു, കേന്ദ്ര സർക്കാരിന് കേസ് വിട്ടുകൊടുത്തുവെന പരാമർശം തെറ്റാണെന്നും ഏത് മക്കൾ കേസിൽ പെട്ടാലും മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംകെ മുനീറിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഹാജര്‍ കുറവായതിനാലാണ് അലനെ കോളേജില്‍ നിന്ന് പുറത്താക്കിയത് മുഖ്യമന്ത്രി വ്യക്തമാക്കി.. വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ തടങ്കില്‍ വെച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.