Home app

സ്പീക്കര്‍ക്ക് പിന്നാലെ സാമ്പത്തിക വിവാദത്തില്‍പ്പെട്ട് ധനമന്ത്രിയും. ആയുര്‍വേദ ചികിത്സയ്ക്കായി ചിലവിട്ടത് ഒന്നേകാല്‍ ലക്ഷം രൂപ.

ഇടത് മന്ത്രിസഭയ്ക്ക് നാണേക്കേടുണ്ടാക്കി കൂടുതല്‍ മന്ത്രിമാരുടെ അനാവശ്യ ചിലവുകള്‍ പുറത്തുവരുന്നു. മന്ത്രി കെ.കെ.ശൈലജക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ധനമന്ത്രി തോമസ് ഐസക്കാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. കോട്ടയ്ക്കല്‍ വൈദ്യശാലയിലെ ആയുര്‍വേദ ചികില്‍സക്കായി ഐസക്ക് വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ 1,20048 രൂപയാണ് ഡിസംബര്‍ 13 മുതല്‍ 27 വരെയുളള 15 ദിവസത്തേക്ക് കോട്ടയ്ക്കലില്‍ തോമസ് ഐസക്ക് ചിലവഴിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുണ്ട് മുറുക്കിയുടുക്കണമെന്ന് പറഞ്ഞ ധനമന്ത്രി തന്നെ ഇത്രയധികം തുക ചിലവഴിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്.

ആയുര്‍വേദ ചികിത്സയ്ക്കായി ചിലവഴിച്ച തുകയുടെ കണക്കുകള്‍ ഇങ്ങനെ. മരുന്ന് വാങ്ങിയതിന് ചിലവായത് 21990 രൂപ. മുറിവാടക 79200 രൂപ. മരുന്നിന്റെയും ചികില്‍സയുടെയും മൂന്നിരട്ടിയാണ് മുറിവാടക എന്നതും ശ്രദ്ധേയം. സെക്രട്ടറിയേറ്റില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍ എല്ലാവിധ സൗകര്യങ്ങളുമുളള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുളളപ്പോഴാണ് ധനമന്ത്രിയുടെ കോട്ടയ്ക്കലിലെ സ്വകാര്യചികില്‍സ. നിയമസഭാ സാമാജികരുടെ ചികില്‍സാ ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കണമെന്നും മാസങ്ങള്‍ക്കു മുമ്പാണ് ജസ്റ്റീസ് ജയിംസ് കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ഇതിനു പിന്നാലെയാണ് വിവാദത്തിന് തിരികൊളുത്തി ഇടത് മന്ത്രിമാരുടെ തുടര്‍ച്ചയായ സാമ്പത്തിക തിരിമറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top