Home app

ഷെറിന്റെ മരണം : സുഷമാ സ്വരാജ് മേനകാഗാന്ധിയോട് റിപ്പോര്‍ട്ട് തേടി

യു.എസിലെ ഡാലസില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി മേനകാഗാന്ധിയോട് റിപ്പോര്‍ട്ട് തേടി. ഇന്ത്യയില്‍ നിന്നുള്ള കുട്ടികളെ ദത്തെടുത്ത് വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാനും സുഷമാ സ്വരാജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇനി മുതല്‍ ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് വിദേശത്തു പോകാനുള്ള പാസ്പോര്‍ട്ട് ലഭിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ അനുമതി തേടണം. ബീഹാറിലെ ഗയയില്‍ ജനിച്ച കുട്ടിയെ ദത്തെടുത്ത വെസ്‌ളി മാത്യൂസിനെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. കുട്ടികളെ ദത്തെടുക്കാന്‍ സഹായിക്കുന്ന നോഡല്‍ ഏജന്‍സിയായ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സസ് അതോറിറ്റി(കാര) ഷെറിന്റെ മരണ വിവരങ്ങള്‍ക്കായി യു.എസിലെ ഏജന്‍സിയെ ബന്ധപ്പെട്ടിട്ടുണ്ട്.

2014 ജൂലായില്‍ ബീഹാറിലെ ഗയയില്‍ ജനിച്ച ഷെറിനെ (സരസ്വതി) മാതാപിതാക്കള്‍ ഉപേക്ഷിച്ചു. നളന്ദയിലെ മദര്‍ തേരേസാ സേവാ ആശ്രമത്തിന്റെ അനാഥലയത്തില്‍ നിന്നാണ് കുട്ടിയെ കാര വഴി വെസ്ലി മാത്യൂസ് ദത്തെടുക്കുന്നത്. കുട്ടി യു.എസിലെ സാഹചര്യങ്ങളുമായി ഇണങ്ങി വരുന്നു എന്നാണ് വെസ്‌ളി ആദ്യം കാരയൈ അറിയിച്ചത്. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് പിന്നീട് വിവരം നല്‍കി. പാലു കുടിക്കാന്‍ വിസമ്മതിച്ചതിന് വെസ്ലി മാത്യൂസ് കുട്ടിയെ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top