പൂനെ:ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. വിക്കറ്റിൻ്റെ കൂറ്റൻ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 337 റൺസ് വിജയലക്ഷ്യം വെറും ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിനായി ജോണി ബെയർസ്റ്റോ സെഞ്ചുറി നേടി. ബെൻ സ്റ്റോക്സ് 99 റൺസ് നേടി പുറത്തായി. ജേസൺ റോയും (55) ഇംഗ്ലണ്ടിനായി തിളങ്ങി. ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ഇരു ടീമുകളും ഒപ്പമെത്തി.
നേരിട്ട ആദ്യ പന്ത് മുതൽ ആക്രമണ ത്വര കാണിച്ച സ്റ്റോക്സ് ഹൈ സ്കൂൾ നിലവാരത്തിലുള്ള ബൗളർമാരെന്ന പോലെയാണ് ഇന്ത്യൻ ബൗളർമാരെ നേരിട്ടത്. യഥേഷ്ടം ബൗണ്ടറികൾ സ്കോർ ചെയ്ത ഇരുവരും അതിവേഗം സ്കോർ ചെയ്തു. സ്റ്റോക്സ് ആയിരുന്നു കൂടുതൽ അപകടകാരി. ഒരു ഓവറിൽ മൂന്നും നാലും സിക്സർ വെച്ച് അടിച്ച സ്റ്റോക്സ് ഇന്ത്യയെ കടുത്ത സമ്മർദ്ദത്തിലാക്കി. ഇതിനിടെ ബെയർസ്റ്റോ സെഞ്ചുറി തികച്ചു. എന്നാൽ, അനായാസം സെഞ്ചുറിയിലേക്ക് കുതിച്ച സ്റ്റോക്സിന് ഒരു റൺ അകലെ പിഴച്ചു. 52 പന്തിൽ 10 സിക്സർ അടക്കം 99 റൺസെടുത്ത സ്റ്റോക്സിനെ ഭുവനേശ്വർ കുമാർ ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 175 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും ഇതോടെ അവസാനിച്ചു.