ഗുവാഹതി/കൊല്‍ക്കത്ത: അസം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 126 അംഗ അസം നിയമസഭയിലെ 47ഉം 294 സീറ്റുള്ള ബംഗാളില്‍ 30 മണ്ഡലങ്ങളിലുമാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച തേടുമ്പോൾ അട്ടിമറി ജയം നേടാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസ്-ഇടതുമുന്നണിയും സജീവമായി കളത്തിലുണ്ട്.
അസമില്‍ ഭരണകക്ഷിയായ ബി.ജെ.പി-അസം ഗണപരിഷദ് സഖ്യവും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്-എ.യു.ഡി.എഫ് സഖ്യവും തമ്മിെല പോരാട്ടമാണ് മിക്കയിടങ്ങളിലും.