പൂനെ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. പരിക്കേറ്റ ക്യാപ്റ്റൻ എയിൻ മോർഗൻ, സാം ബില്ലിംഗ്സ്, മാർക്ക് വുഡ് എന്നിവരെ ഒഴിവാക്കിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ഡേവിഡ് മലൻ, ലിയാം ലിവിംഗ്സ്റ്റണ്, റീസ് ടോപ്ലി എന്നിവർ അന്തിമ ഇലവനിൽ സ്ഥാനം നേടി. മോർഗന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.
പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് നേടിയിട്ടുണ്ട്.25(25 ബോളിൽ നിന്ന്) റൺസെടുത്ത രോഹിത് ശർമയും 4(17 ബോളിൽ നിന്ന്) റൺസെടുത്ത ശിഖർ ധവാനും ആണ് പുറത്തായത്.