കൊച്ചി: മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണങ്ങൾ തുടരാമെന്ന് ഹൈക്കോടതി. ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കോടതി ഉത്തരവ്. അന്വേഷണത്തിൻറെ ഭാഗമായി എൻഫോഴ്സ്മെൻറ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.
നോട്ട് നിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകഞ്ഞ് പത്രത്തിൻ്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുവെന്നും പിന്നീട് ഈ പണം സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റിയെന്നുമാണ് ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇത് പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട പണമാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെൻറ് സ്വമേധയാ കേസെടുക്കുകയായിരുന്നു.