പത്തനംതിട്ട: പത്തനം തിട്ടയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മരിച്ചയാളുടെ ഭാര്യ . മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ഷീബ ആരോപിച്ചു. കേസ് ഒതുക്കാൻ 75000 രൂപ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദിച്ചു. എന്താണ് കേസെന്ന് അറിയില്ലെന്നും ഷീബ പറഞ്ഞു.
വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചെന്ന് ആരോപിച്ചാണ് മത്തായി (41) വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൃതദേഹം ആണ് കിണറ്റില്‍ കണ്ടെത്തിയത്. ഓടി രക്ഷപെടുന്നതിനിടെ മത്തായി കിണറ്റില്‍ വീണതാണെന്നാണ് വനം വകുപ്പ് നല്കുന്ന വിശദീകരണം.
ഇതേതുടര്‍ന്ന് പ്രതിഷേധവുമായി എത്തിയ പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. സ്ഥലം എംഎല്‍എയും ഉന്നതപോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉറപ്പു നല്‍കിയതിന് ശേഷമാണ് മൃതദേഹം കിണറ്റില്‍ നിന്നുമെടുക്കാന്‍ പ്രദേശവാസികള്‍ സമ്മതിച്ചത്