തിരുവനന്തപുരം: സ്വതന്ത്ര സിനിമ സംവിധായകരുടെയും ആസ്വാദകരുടെയും സംഘടനയായ മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (MIC) കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ സ്വജനപക്ഷപാതം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംവിധായകന്‍ കമലിന്റെ മകന്റെ ചിത്രം അവാര്‍ഡ് പട്ടികയില്‍ ഉണ്ടായിട്ട് പോലും അദ്ദേഹം ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തുടരുന്നിനെതിരെ ശക്തമായ എതിര്‍പ്പുമായാണ് എംഐസി രംഗത്തെത്തിയിരിക്കുന്നത്.
ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നടന്‍ ഇന്ദ്രന്‍സ് രാജിവെച്ചത്. താന്‍ അഭിനയിച്ച സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒരുപാട് സിനിമകള്‍ ചെയ്ത് പരിചയമുള്ള കമല്‍, സ്വന്തം മകന്റെ സിനിമയ്ക്ക് വേണ്ടി സ്വജനപക്ഷപാതം കാണിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തുടരുന്നതും ജൂറിയെ തീരുമാനിക്കാന്‍ വേണ്ടി രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നതും ലജ്ജാകരമാണെന്നും മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ വക്താവായ ഡോ.എസ് സുനില്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്നതിലുപരി ചലച്ചിത്രക്കാരനായിരിക്കാന്‍ പോലും ഇപ്പോള്‍ കമലിന് അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 നവംബറിലാണ് MIC രൂപീകരിച്ചത്. കേരള രാജ്യാന്തര ചലച്ചിത്രമേള ഐഎഫ്എഫ്‌കെ കച്ചവട സിനിമ ലോബി കയ്യടക്കുന്നതിനെതിരെയും സമാന്തര സിനിമകള്‍ക്ക് ഇടമില്ലാതാകുകയും ചെയ്യുന്നതിനെതിരെയും ചലച്ചിത്ര അക്കാദമി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടാണ് MIC ന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline