തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ന്യായമായ രീതിയിലല്ല നടക്കുന്നതെന്ന് മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ(മൈക്ക്). ജൂറി അംഗങ്ങളോ അവരുടെ അടുത്ത ബന്ധുക്കളോ നിര്‍മ്മിച്ച സിനിമകള്‍ അവാര്‍ഡിനായി പരിഗണിക്കരുതെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട നിയമാവലിയില്‍ ഒരു ചട്ടമുണ്ട്. കേരള ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളെയും ചലച്ചിത്ര അക്കാദമിയിലെ മറ്റ് ഉദ്യോഗസ്ഥരെയും കൂടി ഉള്‍കൊള്ളുന്ന തരത്തില്‍ ഈ നിയന്ത്രണം പരിഷ്‌കരിക്കണമെമെന്നാണ് ‘മൈക്ക്’ ആവശ്യപ്പെടുന്നത്.
അവാര്‍ഡിനായുള്ള ജൂറിയെ അന്തിമമായി നിശ്ചയിക്കുന്നത് സര്‍ക്കാരാണ് എന്നത് ശരിയാണെങ്കിലും, സംസ്ഥാന അവാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ചലച്ചിത്ര അക്കാദമിയാണ് നടത്തുന്നത്. അക്കാരണത്താല്‍ തന്നെ അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളോ ഉദ്യോഗസ്ഥരോ അവരുടെ അടുത്ത ബന്ധുക്കളോ ചെയ്ത സിനിമകള്‍ അവാര്‍ഡിനായുള്ള മത്സരത്തില്‍നിന്നും ന്യായമായും വിട്ടുനില്‍ക്കേണ്ടതാണ്.
അങ്ങനെ ഒരു നിയമം ഇപ്പോള്‍ നിലവിലില്ല എന്നതുകൊണ്ട്, കഴിഞ്ഞ വര്‍ഷം അക്കാദമി ചെയര്‍മാന്‍ കമലിന്റെ സിനിമയും വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോളിന്റെ ഭര്‍ത്താവ് വേണു ഗോപാലിന്റെ സിനിമയും അവാര്‍ഡിനായി മത്സരിക്കുകയും എട്ട് അവാര്‍ഡുകള്‍ നേടുകയും ചെയ്തത്. ഇത് വ്യക്തമായും സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അത്തരമൊരു സാഹചര്യം തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്.
സ്വജനപക്ഷപാതിത്വം ഒഴിവാക്കുന്നതിനായി ജൂറിയിലെ അംഗങ്ങളെയും അവരുടെ ബന്ധുക്കളെയും മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും നിയപ്രകാരം തടയുന്നതുപോലെ, മത്സരം നടത്തുന്നവരെയും (ചലച്ചിത്ര അക്കാദമിയുടെ ഭാരവാഹികളും ഉദ്യോഗസ്ഥരും) അവരുടെ അടുത്ത ബന്ധുക്കളേയും മത്സരത്തില്‍ നിന്ന് തടയണമെന്ന ന്യായമായ ആവശ്യമാണ് ‘മൈക്ക്’ ഉന്നയിക്കുന്നത്. നിയമം ആ രീതിയില്‍ അടിയന്തിരമായി പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം കൂടുതല്‍ സുതാര്യവും വിശ്വാസയോഗ്യവുമാക്കാന്‍ ഇത് സഹായിക്കുമെന്നും മൈക്ക് പരാതിയിൽ പറയുന്നു.