മാനന്തവാടി: മഠം വിട്ട് പുറത്ത് പോകില്ലെന്നും തന്നെ പിടിച്ചിറക്കാമെന്നാരും സ്വപ്നം കാണേണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുര. സത്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ മരിക്കാനും തയ്യാറാണെന്നും സിസ്റ്റര്‍ പറഞ്ഞു. എഫ്സിസി സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളിയതിലാണ് സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം.
ബിഷപ്പുമാരുടെ തെറ്റുകള്‍ സമ്മതിച്ചുകൊടുക്കാന്‍ ഇനിയാകില്ലെന്നും അതിന്റെ പേരില്‍ പുറത്തുപോകാന്‍ തയ്യാറല്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭ തനിക്ക് നീതി നല്‍കിയില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സിസ്റ്റര്‍ തന്റെ ഭാഗം കേള്‍ക്കാന്‍ പോലും കാനോന്‍ നിയമം തയ്യാറായില്ലെന്നും ആരോപിച്ചു. നീതി ഉറപ്പാക്കാന്‍ കഴിയാത്ത ആ നിയമത്തെ പുച്ഛിച്ച് തള്ളുന്നു. വത്തിക്കാന്‍ ഒരു സ്ത്രീ എന്ന പരിഗണന പോലും തന്നില്ലെന്നും നിസ്സഹായരായ കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് തന്നെ പുറത്താക്കിയതെങ്കില്‍ ഇനിയും സത്യങ്ങള്‍ വിളിച്ചുപറയുമെന്നും സിസ്റ്റര്‍ പറഞ്ഞു.
സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR