Uncategorized

മൂന്ന് ദിവസങ്ങളായി കൊച്ചിയില്‍ നടക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റ് സമാപിച്ചു


കൊച്ചി: മൂന്ന് ദിവസങ്ങളായി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മെഗാ കേബിള്‍ ഫെസിറ്റില്‍ ലോകോത്തര ഡിജിറ്റല്‍ ടെക്‌നോളജി വിദക്തരും, ബ്രോഡ്കാസ്‌ടേഴ്സും കേബിള്‍ ടി വി ഓപ്പറേറ്റേഴ്സും ഉല്‍പ്പെടെ വലിയൊരു വിഭാഗമാണ് പങ്കെടുത്തത്. ഡിജിറ്റല്‍ കേബിള്‍ ടി വി ബ്രോഡ്ബാന്‍ഡ്, ബ്രോഡ്കാസ്റ്റിംഗ് മേഖലകളിലെ നൂതന സാങ്കേതിക വിദ്യകള്‍ ഫെസ്റ്റില്‍ അവതരിപ്പികുകയുണ്ടായി. ഡിജിറ്റല്‍ കേബിള്‍ ടി വി ഇന്റര്‍നെറ്റുമായി ചേര്‍ന്ന് ഡിജിറ്റല്‍ ടെക്‌നോളജിയില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ കേബിള്‍ ടി വി ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്താനും ഫെസ്റ്റിലൂടെ കഴിഞ്ഞു. കേബിള്‍ ടി വിയും ബ്രോഡ്ബാന്‍ഡും ഒരുമിച്ച് ലഭ്യമാക്കുന്ന ആന്‍ഡ്രോയിഡ് ബോക്‌സുകള്‍ ഫെസ്റ്റില്‍ അവതരിപ്പിച്ചു. ബിബിസി ന്യൂസ് ടൈംസ് ഗ്രൂപ്പ് തുടങ്ങി മാധ്യമ ലോകത്തെ വമ്പന്മാര്‍ തുടങ്ങി ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ നൂറിലധികം സ്റ്റാളുകളാണ് ഫെസ്റ്റില്‍ അണിനിരന്നത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച ജനോപകാരപ്രദമായ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ പരിചയപ്പെടുത്തലും വാങ്ങലും ഫെസ്റ്റില്‍ ഉണ്ടായിരുന്നു.

ലോകോത്തര ഡിജിറ്റല്‍ ടെക്നോളജി കമ്പനികളും വിതരണക്കാരും ഫെസ്റ്റില്‍ പങ്കെടുത്തു. ഭാവിയിലെ സാങ്കേതിക മാറ്റങ്ങളും വ്യവസായത്തിന്റെ സാധ്യതകളും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും പരിചയപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് സംഘടന കേരള ഇന്‍ഫോ മീഡിയയുടെ ആഭിമുഖ്യത്തില്‍ മെഗാ കേബിള്‍ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര സംവിധായകനായ പി. ചന്ദ്രകുമാര്‍ ഉള്‍പ്പടെ വ്യതസ്ത മേഖലകളിലെ പ്രമുഖരും സാദാരണക്കാരോടൊപ്പം ടെക്‌നോളജി രംഗത്തെ പുതിയ മാറ്റങ്ങള്‍ അനുഭവിച്ചറിയാന്‍ ഫെസ്റ്റിലെത്തി. ഡിജിറ്റല്‍ ടെക്നോളജി അറിവുകള്‍ പുതുതലമുറയ്ക്ക് ലഭിക്കാന്‍ മെഗാ കേബിള്‍ ഫെസ്റ്റ് വഴിയൊരുക്കുന്നുവെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഡിജിറ്റല്‍ കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് ബ്രോഡ്കാസ്റ്റ് എക്‌സിബിഷനാണ് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൂന്നു ദിവസങ്ങളായി നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top