Latest News

സ്‌കൂട്ടറിന് മുകളില്‍ ഹോര്‍ഡിങ് മറിഞ്ഞു വീണ് യുവതി മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

 

ചെന്നൈ: എഐഎഡിഎംകെയുടെ ഹോര്‍ഡിങ് ഇളകി വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഐടി ഉദ്യോഗസ്ഥയായ യുവതി മരിക്കാനിടയായതില്‍ വ്യാപക പ്രതിഷേധം. പൊതുസ്ഥലത്ത് ഫ്‌ളക്‌സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് കോടതി വിമര്‍ശിച്ചു. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.

റോഡിലെ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഹോര്‍ഡിങ് പതിച്ച് ശുഭശ്രീ(23)യാണ് അപകടത്തില്‍ മരിച്ചത്. ക്രോംപെട്ട് സ്വദേശിനിയാണ്.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശുഭശ്രീ. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ശുഭശ്രീയുടെ മുകളിലേക്ക് ഹോര്‍ഡിങ് മറിഞ്ഞു വീഴുകയായിരുന്നു. വാഹനത്തോടൊപ്പം റോഡില്‍ വീണ ശുഭശ്രീയുടെ മുകളിലൂടെ പിന്നാലെ വന്ന ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശുഭശ്രീ മരിച്ചിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, മുന്‍ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവരുടെ ചിത്രങ്ങള്‍ നിരയായി സ്ഥാപിച്ച ഹോര്‍ഡിങ്ങുകളിലുണ്ട്. അനധികൃതമായാണ് ഇവ സ്ഥാപിച്ചതെന്നാണ് വിവരം. എഐഎഡിഎംകെയുടെ പ്രാദേശികനേതാവ് സി ജയഗോപാല്‍ കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ വിവാഹത്തിനെത്തുന്നത് മുന്‍നിര്‍ത്തിയാണ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top