ആലപ്പുഴ: മത്സ്യബന്ധനതിന് ആയി വേമ്പനാട്ട് കായലിൽ പോയ യുവാവ് മരിച്ചു. ചാരംപറമ്പ് ചിറയിൽ വീട്ടിൽ മനോഹരന്റെ മകന്‍
സുജിത്(39) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് സഹോദരി ഭർത്താവിനോടൊപ്പം വള്ളത്തിൽ ആയിരുന്നു സുജിത് മീൻ പിടിക്കാൻ പോയത്. എന്നാൽ ശതമായ കാറ്റിലും മഴയിലും വള്ളം മരിയൻ ഗ്രോട്ടോ ജെട്ടിക്ക് കഴിക്ക് മാറി മറിയുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹോദരി ഭർത്താവ് തിലകൻ നീന്തി രക്ഷപ്പെട്ടു. ശക്തമായ തിരമാലകൾ ഉണ്ടായിരുന്നതിനാൽ തിലകന് സുജിത്തിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല.
കായലിൽ മുള താഴ്ത്തി അതിൽ പിടിച്ചു നിൽക്കാനും കരയിൽ എത്തി ആളുകളുമായി എത്താമെന്നും തിലകൻ സുജിത്തിനോട് പറഞ്ഞിരുന്നു. തിലകൻ കരയിൽ എത്തി ആളുകളുമായി വള്ളം മറിഞ്ഞ സ്ഥലത്തു എതിയെങ്കിലും സുജിത്തിനെ കണ്ടു കിട്ടിയില്ല.
നീന്തൽ അറിയാമെങ്കിലും സ്ഥിരമായി സുജിത് മത്സ്യബന്ധനത്തിന് പോയിരുന്നില്ല. ഒരു മണിയോടെ മൃതദേഹം മുങ്ങിയ ഭാഗത്ത് നിന്നും പടിഞ്ഞാറ് മാറി ഫയർഫോഴ്സിന് കിട്ടി. സുജിത്ത് കരയിലേക്ക് നീന്താൻ ശ്രമിക്കവേ മുങ്ങിയതാകാമെന്ന് ഫയർഫോഴ്സ് അറിയിച്ചു
ക്ഷേത്രം ശാന്തിയായിരുന്ന സുജിത്ത് കോവിഡ് കാലമായതിനാൽ കുടുംബാംഗങ്ങൾക്കൊപ്പം മത്സ്യ ബന്ധനത്തിന് കായലിൽ പോകുമായിരുന്നു.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അമ്മ സുജാത. സംഗീതയാണ് ഭാര്യ മക്കൾ യദൂ കൃഷ്ണൻ (അഞ്ചാം ക്ലാസ് വിദ്യാർത്ഥി) ഗൗരീ കൃഷ്ണൻ (രണ്ടാം ക്ലാസ് വിദ്യാർത്ഥി )