കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊന്നു. അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. മിട്ടായി നല്കി വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൃതദേഹം കണ്ടത് ഗ്രാമത്തിലെ കനാലിനരികിലുള്ള കുറ്റികാട്ടില്‍.
ചോക്ലേറ്റുകള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. ഉച്ചക്ക് പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടവരുണ്ട്. പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെയാണ് മാതാപിതാക്കളും അയല്‍വാസികളും തെരച്ചില്‍ തുടങ്ങിയത്. പ്രതിയെ ഗ്രാമവാസികള്‍ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി എവിടെയാണെന്ന് തനിക്കറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ സുലെപേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് നാട്ടുകാര്‍ സംഭവംപോലീസിനെ അറിയിച്ചു. പിന്നീട് മുല്ലമാരി ജലസേചന പദ്ധതിയുടെ കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമവാസികള്‍ കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഒഡിഷയിലും കൂട്ടബലാത്സംഗം. രണ്ടു പേർ പിടിയിൽ. പിടിയിലായവരിൽ പിരിച്ചു വിട്ട പോലീസുകാരനും.