Kerala

നിപ വൈറസ് ആശങ്ക ഒഴിയുന്നില്ല

നിപ വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്നു പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. നിപ വൈറസ് നിയന്ത്രണ വിധേയമായെന്ന പ്രതീക്ഷകള്‍ക്ക് വിരാമമിട്ടാണ് ജില്ലയില്‍ മൂന്ന് പേര്‍ കൂടി മരിച്ചത്.

ഒടുവില്‍ മരിച്ച കോട്ടൂര്‍ പൂനത്ത് സ്വദേശി റാസിന് വൈറസ് ബാധയേറ്റത് ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍
മെയ് 5നും 14നും കോഴിക്കോട് മെഡിക്കല്‍ കോളെജിലെത്തിയവരും 18,19 തീയതികളില്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദര്‍ശനം നടത്തിയവര്‍ സ്റ്റേറ്റ് നിപ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാഷ്വാലിറ്റിയിലും സി ടി സ്‌കാന്‍ റൂമിലും സന്ദര്‍ശനം നടത്തിയവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

വൈറസിനെ പ്രതിരോധിക്കാനുളള പുതിയ മരുന്ന് ഇന്ന് ഓസ്‌ട്രേലിയയില്‍ നിന്നെത്തും. ഓസ്ട്രേലിയയില്‍ പരീക്ഷിച്ച് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയ ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കൊണ്ടു വരുന്നത്. 50 ഡോസ് മരുന്നാണ് ഇന്നെത്തുക.

അതേസമയം നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെ തുടര്‍ന്ന് ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരോടും നഴ്സിങ്ങ് ജീവനക്കാരോടും ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top