പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളൻമാരുടെ നേതാവ് എന്നുവിളിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്ക് മുംബൈ കോടതിയുടെ സമൻസ്. ഒക്ടോബർ മൂന്നിന് മുമ്പ് കോടതിയിൽ ഹാജരാകണമെന്ന് ഗിർഗാം മെട്രോപൊളിറ്റൻ മിജിസ്‌ട്രേറ്റ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ബി.ജെ.പി എക്‌സിക്യൂട്ടീവ് അംഗം മഹേഷ് ശ്രിശ്രിമൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി സമൻസ് അയച്ചത്.
കഴിഞ്ഞവർഷം സെപ്തംബറിലാണ് മോദിയുടെ പേര് പരാമർശിക്കാതെ അദ്ദേഹത്തെ ഇന്ത്യയുടെ കള്ളൻമാരുടെ നേതാവ് (ഇന്ത്യാസ് കമാൻഡർ ഇൻ ചീഫ്) എന്ന് ട്വീറ്റിൽ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയെ മാത്രമല്ല ബി.ജെ.പി പ്രവർത്തകരേയും അപമാനിക്കുന്ന പരാമർശമാണ് രാഹുൽ ഗാന്ധി നടത്തിയത് എന്നാണ് പരാതിയിലെ ആരോപണം.