Breaking News

അസമില്‍ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്

അസം അന്തിമ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു. 19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേര്‍ പട്ടികയിലുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 120 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം. 6 മാസത്തിനകം അപ്പീലുകളില്‍ തീരുമാനമെടുക്കാം.

40.37 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തുവിട്ട കരട് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായവര്‍. പിന്നീട് 1.02 ലക്ഷം പേരെ കൂടി സര്‍ക്കാര്‍ പട്ടികയില്‍ നിന്നു പുറത്താക്കി. അന്തിമപട്ടിക പുറത്തു വരുന്ന സാഹചര്യത്തില്‍ അസമിലെ വിവിധ ജില്ലകളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. 1971 മാര്‍ച്ച് 25 എന്ന കട്ട്ഓഫ് ഡേറ്റിന് ശേഷം അസമിലേക്ക് കുടിയേറിയവരെയാണ് പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും അസം സര്‍ക്കാരിന്റെയും നിലപാട്. എന്നാല്‍ പൗരത്വ പട്ടികയില്‍ നിന്നും നിലവില്‍ പുറത്തായ 41 ലക്ഷം പേരില്‍ മിക്കവരും ഈ കട്ട് ഓഫ് ഡേറ്റിനും പതിറ്റാണ്ടുകള്‍ മുമ്പെ അസമിലെ താമസക്കാരാണ് എന്നാണ് പരാതി.

അതേസമയം പട്ടികയില്‍ നിന്നും ഇപ്പോഴും ലക്ഷങ്ങള്‍ പുറത്താണെന്നാണ് സൂചന. ഇത്തരക്കാരെ ഉടനടി നാടു കടത്തില്ലെന്നും അവര്‍ക്ക് ട്രൈബ്യൂണലുകളെ സമീപിച്ച് പൗരത്വം തെളിയിക്കാന്‍ ഇനിയും അവസരമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് നിയമസഹായം നല്‍കാനായി ബി.ജെ.പി, കോണ്‍ഗ്രസ്, യു.ഡി.എഫ് തുടങ്ങിയ രാഷ്ട്രീയ സംഘടനകളും നിരവധി സന്നദ്ധ സംഘടനകളും അസമില്‍ രംഗത്തെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top