പോർട്ടോ അലെഗ്രെ:കോപ്പ അമേരിക്ക ഫുട്ബോളിലെ ആദ്യ ക്വാർട്ടറിൽ പരാഗ്വയെ ഷൂട്ടൗട്ടിൽ വീഴ്ത്തി ബ്രസീൽ സെമിയിൽ കടന്നു. ഷൂട്ടൗട്ടിൽ 4-3നായിരുന്നു ബ്രസീലിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
പാരഗ്വയുടെ ആദ്യ കിക്ക് ബ്രസീല്ഗോള്കീപ്പര് ആലിസന് ബെക്കര്‍ രക്ഷപെടുത്തി. നാലാം കിക്ക് പുറത്തേയ്ക്കടിച്ചു കളഞ്ഞു. ബ്രസീലിന്റെ ഫര്മിനോയ്ക്കും പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല .58ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഫാബിയന്‍ ബല്ബ്യൂന ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് പത്തുപേരുമായാണ് പരാഗ്വെ മത്സരിച്ചത്.
വെള്ളിയാഴ്ച ബെലോഹൊറിസോണ്ടയിൽ നടക്കുന്ന അർജന്റീന- വെനസ്വേല മത്സരത്തിലെ വിജയികളെയാകും സെമിയിൽ ബ്രസീൽ നേരിടുക