അഹമ്മദാബാദ്: ഐപിഎൽ പതിനഞ്ചാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് കിരീടം. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്തു. അരങ്ങേറ്റം കുറിച്ച സീസണിൽ തന്നെ ഗുജറാത്ത് കിരീടം നേടി. ഫൈനലിൽ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ. ഫൈനലിൽ മൂന്നു വിക്കറ്റും 34 റൺസും നേടി.
രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന് കിരീടം സമ്മാനിക്കാമെന്ന സഞ്ജുവിന്റെ മോഹത്തിന് തിരിച്ചടി നേരിട്ടു. ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം പാളുന്ന കാഴ്ചയ്ക്കാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം സാക്ഷിയായത്. ബാറ്റര്‍മാര്‍ താളം കണ്ടെത്താതെപോയതാണ് ടീമിന് തിരിച്ചടിയായത്. ഈ സീസണില്‍ മൂന്ന് തവണ ഗുജറാത്തുമായി ഏറ്റുമുട്ടിയിട്ടും ഒരിക്കല്‍പ്പോലും വിജയം നേടാന്‍ രാജസ്ഥാന് കഴിഞ്ഞില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ മത്സരം കാണാനെത്തിയിരുന്നു.