കായംകുളത്ത് 1500 കിലോയോളം പഴകിയ മീന്‍ പിടിച്ചെടുത്തു.ആന്ധ്രയില്‍ നിന്നാണ് മീന്‍ എത്തിച്ചത്.
പിടിച്ചെടുത്ത മത്സ്യങ്ങളില്‍ ഫോർമാലിന്റെ സാന്നിധ്യമുള്ളതായാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
മാവേലിക്കര കൊള്ളുകടവില്‍ നിന്ന് 150 കിലോ പഴകിയ മത്തിയും പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത മീനുകള്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ എടുത്ത ശേഷം നശിപ്പിക്കും. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.