Breaking News

യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ ഏറ്റുമുട്ടല്‍; 120 പേര്‍ക്കെതിരെ ജാമ്യമില്ലാകേസ്

തൃശൂര്‍: അവകാശത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പളളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൃശൂര്‍ ഭദ്രാസനാധിപന്‍ അടക്കം 120 പേര്‍ക്കെതിരെ ജാമ്യമില്ലാകേസ്. ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ 30 പേര്‍ അറസ്റ്റിലായി.

വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പളളിയില്‍നിന്ന് പുറത്തുവന്ന യാക്കോബായ സഭാവിശ്വാസികളും അറസ്റ്റിലായി. അവകാശത്തര്‍ക്കം നടക്കുന്ന പളളിക്കുമുന്നില്‍ ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. തൃശൂര്‍ കലക്ടര്‍ സഭാനേതൃത്വങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണിക്ക് കലക്ടറേറ്റിലാണ് ചര്‍ച്ച.

തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ ഓര്‍ത്തഡോക്‌സ്, യാക്കോബായ സംഘര്‍ഷം അരങ്ങേറിയിരുന്നു. രാത്രി പതിനൊന്നു മണിയോടെ നടന്ന ഏറ്റുമുട്ടലില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ പതിനേഴു പേര്‍ക്കു പരുക്കേറ്റു. അഞ്ചു വൈദികര്‍ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു.

മാന്ദാമംഗലം സെന്റ് മേരീസ് പള്ളി കവാടത്തില്‍ രണ്ടു ദിവസമായി ഓര്‍ത്തോഡ്ക്‌സ് വിഭാഗം സമരത്തിലായിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും. രാത്രി പതിനൊന്നു മണിയോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമായി. കവാടത്തിലിരുന്ന ഓര്‍ത്തഡോക്ട്‌സ് വിഭാഗം ഗേയ്റ്റ് പൊളിച്ച് പള്ളിക്കുള്ളില്‍ കയറിയെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു.

എന്നാല്‍, പള്ളിക്കുള്ളില്‍ നിന്ന് കല്ലേറു തുടങ്ങിയപ്പോഴാണ് അകത്തു കയറിയതെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും പറയുന്നു. പരസ്പരം കല്ലെറിഞ്ഞതോടെ നിരവധി പേര്‍ക്കു പരുക്കേറ്റു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പതിനാലു പേര്‍ക്ക് പരുക്കേറ്റു. സമരത്തിന് നേതൃത്വം കൊടുത്തിരുന്ന ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാനോന്‍ മാര്‍ മിലിത്തിയോസിനും പരുക്കേറ്റു.

കല്ലേറില്‍ പരുക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും തൃശൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോടതി ഉത്തരവുണ്ടായിട്ടും സുരക്ഷ നല്‍കാതിരുന്ന പൊലീസാണ് ഈ സംഘര്‍ഷത്തിന്റെ ഉത്തരവാദിയെന്ന് യൂഹന്നാന്‍മാര്‍ മിലിത്തിയോസ് ആരോപിച്ചു.

സമരക്കാരുടെ കട്ടിലും കിടക്കയും കസേരകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സെന്റ് മേരീസ് പള്ളിയില്‍ നിലയുറപ്പിച്ച യാക്കോബായ വിശ്വാസികളില്‍ ഭൂരിഭാഗം പേരെയും പൊലീസ് പിരിച്ചുവിട്ടു. അതേസമയം, സമരം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top