അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് എബിപിസി വോട്ടര്‍ സര്‍വെ. 543 ലോക്സഭാ സീറ്റുകളില്‍ 38 ശതമാനം വോട്ട് നേടി എന്‍ഡിഎ 276 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ ഫലം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി മേല്‍ക്കൈ നിലനിര്‍ത്തുമെങ്കിലും ദക്ഷിണേന്ത്യയില്‍ വലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് എബിപിസി വോട്ടര്‍ സര്‍വെ.
അതേസമയം കേരളത്തില്‍ 20 സീറ്റുകളില്‍ 16 ഇടത്തും യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ല. നാല് സീറ്റാണ് എല്‍ഡിഎഫിന് സാധ്യത പറയുന്നത്.
കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎക്ക് 25 ശതമാനം വോട്ടും 112 സീറ്റും കിട്ടുമെന്ന് സര്‍വെ പ്രവചിക്കുന്നു. മറ്റ് കക്ഷികളെല്ലാം കൂടി 37 ശതമാനം വോട്ട് നേടി 155 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വെ പറയുന്നു. മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും എന്‍ഡിഎ മേധാവിത്വം നിലനിര്‍ത്തും. ചത്തീസ്ഗഢില്‍ 11 ല്‍ ഒമ്പതും മധ്യപ്രദേശില്‍ 29 ല്‍ 23 സീറ്റും എന്‍ഡിഎക്കെന്നാണ് പ്രവചനം. ഡല്‍ഹിയില്‍ ഏഴ് സീറ്റും ബിജെപി നേടുമെന്നാണ് സര്‍വെ ഫലം.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്‍ഡിഎ ഏറെക്കുറേ തൂത്തുവാരും. ഹരിയാണയില്‍ എന്‍ഡിഎക്ക് ആറും യുപിഎക്ക് മൂന്നു സീറ്റുമാണ് പ്രവചനം. 21 സീറ്റില്‍ 13 സീറ്റുമായി ഒഡീഷയില്‍ ബിജെപി അപ്രതീക്ഷിത നേട്ടമുണ്ടാക്കുമെന്നാണ് സര്‍വെയിലുള്ളത്. അതേ സമയം പഞ്ചാബിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. പഞ്ചാബില്‍ ഒരു സീറ്റ് ഒഴിച്ച് എല്ലാം യുപിഎ നേടും.
ഉത്തര്‍പ്രദേശില്‍ യുപിഎ മഹാസഖ്യത്തിന് രൂപം നല്‍കിയില്ലെങ്കില്‍ കനത്ത തിരിച്ചടിയാകും. മഹാസഖ്യം യാഥാര്‍ഥ്യമായാല്‍ യുപിയില്‍ ഈ സഖ്യത്തിന് 56 സീറ്റുകളെ വരെ ലഭിച്ചേക്കാം. അങ്ങനെയെങ്കില്‍ എന്‍ഡിഎ 24 സീറ്റിലേക്ക് ചുരുങ്ങും.
സര്‍വെയില്‍ പങ്കെടുത്തവരില്‍ 47 ശതമാനം പേരും മോദി സര്‍ക്കാരിന് വീണ്ടും അവസരം നല്‍കരുതെന്ന നിലപാടുകാരായിരുന്നു. ജനപ്രീതിയില്‍ ആറ് ശതമാനത്തിന്റെ ഇടിവുണ്ടെങ്കിലും സര്‍വെയില്‍ പങ്കെടുത്ത 69 ശതമാനം പേരും മോദിയെ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചു. അതേ സമയം കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച രാഹുലിന്റെ സ്വീകാര്യത ആറ് ശതമാനം വര്‍ധിച്ച് 28 ശതമാനമായി.