Business

വിപണിക്ക് കാലിടറി

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്‌സ് 294 പോയിന്റിടിഞ്ഞ് 37290ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 98 പോയിന്റ് നഷ്ടത്തില്‍ 11278ലാണ് ക്ലോസ് ചെയ്തത്.

ചൈന ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം ആഗോള ഓഹരിയില്‍ പ്രതികൂലമായി പ്രതിഫലിച്ചു. അമേരിക്കയുടെ ധാര്‍ഷ്ട്യം അംഗീകരിക്കില്ലെന്ന ചൈനയുടെ ഏറ്റവുമൊടുവിലെ നിലപാട് വ്യാപാര കരാര്‍ യുദ്ധത്തിന് പുതിയ മാനം നല്‍കിയിട്ടുണ്ട്.

മൂന്ന് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെതുടര്‍ന്ന് ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഓഹരികള്‍, മാന്ദ്യത്തിലായി. ഇതോടൊപ്പം മെറ്റല്‍, ഓട്ടോ, എനര്‍ജി ഓഹരികള്‍ക്കും വിലയിടിഞ്ഞതോടെ വിപണി അക്ഷരാര്‍ത്ഥത്തില്‍ തകര്‍ച്ചയിലായി.

നിഫ്റ്റി പൊതുമേഖല സൂചിക 5.4 ശതമാനമാണ് കുറഞ്ഞത്. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ ലയിക്കുമെന്ന് വന്നതോടെ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരിവില 17 ശതമാനം ഇടിഞ്ഞു. പഞ്ചാബ് നാഷ്ണല്‍ ബാങ്ക് 4.4 ശതമാനമാണ് കുറഞ്ഞത്.

ബാങ്കുകളുടെ ലയനനീക്കം നിക്ഷേപകരില്‍ നിരാശയാണ് സൃഷ്ടിച്ചത്. ഇതിന് പുറമെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റവും രൂപയുടെ തകര്‍ച്ചയും നിക്ഷേപകരുടെ പ്രതീകക്ഷകള്‍ തകിടം മറിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top