Breaking News

 നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം നല്‍കണം ; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം നല്‍കണം.  അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സിബി മാത്യൂസ്, കെ.കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതായി സുപ്രിം കോടതി പറഞ്ഞു. ഇതിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയേയും നിയോഗിച്ചു. നഷ്ട പരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കും.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നായിരുന്നു കേസ്. എന്നാല്‍ കേസ് അന്വേഷിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

നമ്പി നാരായണന് നല്‍കേണ്ട നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് സുപ്രീം കോടതി വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു.

2012 ലാണ് കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസില്‍ തെളിവുകളുടെ അഭാവത്തില്‍ നമ്പി നാരായണനെ കേരള ഹൈക്കോടതി വെറുതെ വിട്ടത്. നമ്പി നാരായണന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top