വ്യവസായ മന്ത്രിയായി വീണ്ടും ചുമതലയേല്‍ക്കുന്ന ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷം. ജയരാജനെ മാറ്റിയതു തെറ്റായിരുന്നുവോയെന്നു സിപിഎം വ്യക്തമാക്കണം. ആരോപണവിധേയനെ വീണ്ടും മന്ത്രിയാക്കുന്നത് അധാര്‍മികമാണെന്നും യുഡിഎഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരത്തു ചേര്‍ന്ന ഇടതുമുന്നണി യോഗം മന്ത്രിസഭയിലെ അഴിച്ചുപണിക്ക് അംഗീകാരം നല്‍കി. സിപിഐയ്ക്കു കാബിനറ്റ് പദവിയോടെ ചീഫ് വിപ്പു സ്ഥാനം നല്‍കാനും യോഗം തീരുമാനിച്ചു.