Kerala

കേരളത്തിന് മാത്രമായൊന്നും നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച കഴിഞ്ഞു പുറത്തിറങ്ങുന്ന സര്‍വകക്ഷി സംഘം

കേരളത്തിന് മാത്രമായൊന്നും നല്‍കാനാവില്ലെന്ന് നിലപാടാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടേതെന്നും സര്‍വ കക്ഷി സംഘത്തിന്റെ ചര്‍ച്ച നിരാശാ ജനകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രി നിഷേധിച്ചു. ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചേ വിഹിതം നല്‍കാനാകൂ എന്നാണ് പ്രധാനമന്ത്രി സര്‍വകക്ഷിസംഘത്തെ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെട്ടിക്കുറച്ച ഭക്ഷ്യധാന്യ ക്വോട്ട പുനഃസ്ഥാപിക്കണമെന്നതാണ് കേരളം ഉന്നയിച്ച പ്രധാന ആവശ്യം. സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യ അളവ് 16 ലക്ഷം ടണ്ണില്‍നിന്ന് 14.25 ലക്ഷം ടണ്ണായി കുറച്ചിരുന്നു. മുന്‍പുണ്ടായിരുന്ന വിഹിതം കേരളത്തിന് പര്യാപ്തമായിരുന്നു.

കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടു നേരത്തേ രണ്ടുതവണ പ്രധാനമന്ത്രിയെ കാണാന്‍ കേരളം സമയം ചോദിച്ചിരുന്നെങ്കിലും വകുപ്പ് മന്ത്രിയെ കാണാന്‍ ആയിരുന്നു നിര്‍ദേശം. ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ കൂടിക്കാഴ്ചയ്ക്കു സമയം നല്‍കുകയായിരുന്നു.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ആവശ്യകതയും കേരളം വിവരിച്ചു. എന്നാല്‍ പ്രധാനമന്ത്രിയില്‍ നിന്നും ഉറപ്പൊന്നും ലഭിച്ചില്ല. ഇനി കോച്ച് ഫാക്ടറി ആവശ്യമില്ലെന്നതാണു കേന്ദ്രത്തിന്റെ നിലപാടെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കാമെന്നു ഉറപ്പു തന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനു മുഖ്യമന്ത്രി കത്തയച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top