വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വിമതര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് വ്യോമാക്രണം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം 44 പേര്‍ വ്യാഴാഴ്ച്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ ഒബ്‌സെര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
റമദാന്‍ ഉപവാസത്തിനു ശേഷം സന്ധ്യ മയങ്ങിയ സമയത്താണ് തുടരെ എട്ടു തവണ ബോംബാക്രമണം ഉണ്ടായത്. സമീപകാലത്തെ ഈ മേഖലയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദത്വം ആരും ഏറ്റെടുത്തിട്ടില്ല.