ഡല്‍ഹി: രണ്ട് പതിറ്റാണ്ടു നീണ്ട കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രീം കോടതിയുടെ വിധി. 14.75 ടിഎംസി അധിക ജലമാണ് കര്‍ണാടകത്തിന് നല്‍കേണ്ടത്. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി.എം.സിയായി. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ 2007ലെ വിധി ഭേദഗതി ചെയ്തതാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
അധിക ജലമാവശ്യപ്പെട്ട കേരളത്തിന്റേയും പുതുച്ചേരിയുടേയും ആവശ്യം കോടതി തള്ളി. കേരളത്തിന് കൂടുതല്‍ ജലം നല്‍കേണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. തമിഴ്നാടിന്റെ വിഹിതവും സുപ്രീം കോടതി കുറച്ചു. ഇതുവരെ 192 ടിഎം.സി ജലമായിരുന്നു കര്‍ണാടകം തമഴ്നാടിന് നല്‍കിയിരുന്നത്. ഇത് 177.25 ടി.എം.സിയായാണ് കുറച്ചത്. ജല വിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കാനും കോടതി ഉത്തരവിട്ടു.
15 വര്‍ഷത്തേക്കാണ് ഇന്നത്തെ വിധി. പിന്നീട് ആവശ്യമെങ്കില്‍ വിധി പുനപരിശോധിക്കും. വിധിയെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വാഗതം ചെയ്തു. വിധി കര്‍ണാടകത്തിന് അനുകൂലമായതോടെ സംസ്ഥാനത്തിനകത്തെ തമിഴ് ജനതയ്‌ക്കെതിരെയുള്ള ആക്രമണം ഉണ്ടാകില്ലെന്നത് ആശ്വാസകരമാണ്. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ (സി.ഡബ്ല്യു.ഡി.ടി.) 2007ലെ വിധിക്കെതിരേ നല്‍കിയ അപ്പീലിലാണ് വിധി പറഞ്ഞത്.